Sunday, July 14, 2013

കണ്ണെത്തുംദൂരത്തെ കാണാക്കാഴ്ചകള്‍

‘മൈന  ഉമൈബാന്‍ രചിച്ച ആത്മദംശനം  എന്ന പുസ്തകത്തെക്കുറിച്ച്’


പണ്ട്, വീടിന്റെ  പുറകിലെ മലയുടെ തുഞ്ചത്ത് മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!
അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതു കൊണ്ട് ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു.
നിരന്നു നിന്ന മരങ്ങള്‍ ഏതൊന്നൊന്നും അറിയില്ലെങ്കിലും അവ
ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു...

പ്രകൃതി വരച്ചു വെയ്ക്കുന്ന മ നോഹരദൃശ്യങ്ങള്‍ ഇതുപോലുള്ള വാക്കുകളാക്കി അടര്‍ത്തിയെടുത്ത് നമ്മള്‍ പിന്നെയും പിന്നെയും ചിന്തയിലേക്ക് എടുത്തു വെക്കുമ്പോള്‍ പ്രകൃതിയിലാകമാനം  കലരുന്ന അരുതുകളുടെ നിറമില്ലായ്മകളിലേക്ക് കണ്ണ് തുറന്നു വെക്കുവാന്‍
നാം  ജാഗരുകരാവും.

അതെ, നമുക്ക് ചുറ്റിലുമുള്ള, എന്നാല്‍ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ജീവിതത്തിനും  മണ്ണിനും  ആവശ്യമായി വരുന്ന നാട്ടറിവുകളുമായി വായനയുടെ പുതിയ തലം അനുഭവപ്പെടുത്തുകയാണ് മൈന ഉമൈബാന്‍ രചിച്ച പരിസ്ഥിതി പ്രാധ്യാമുള്ള 'ആത്മദംശനം' എന്ന പുസ്തകം.

‘ദൈവം എല്ലാം ദേശങ്ങളെയും ഒരു കൈ കൊണ്ടേ അുഗ്രഹിച്ചിട്ടുള്ളൂ. എന്നാല്‍ കേരളത്തെ മാത്രം ഇരുകൈ കൊണ്ടുമാണ് അനുഗ്രഹിച്ചിട്ടുള്ളത്'
ഈ വാക്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ തെക്കേ ഇന്ത്യയിലേക്ക് തീര്‍ത്ഥയാത്ര നടത്താറുള്ള നാട്ടുമ്പ്രദേശത്തുകാരന്‍ നാണപ്പന്‍ ചേട്ടന്റെത്.
നമ്മുടെ മണ്ണില്‍ എവിടെ നോക്കിയാലും പച്ചപ്പുണ്ടായി രുന്നു.
ആവശ്യത്തിനു  വെള്ളം, മഴയും വേനലും..  മിതോഷ്ണമായ കാലാവസ്ഥ.  
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കണ്ടാല്‍ ഒരു പക്ഷെ, ദൈവം ഒരു കൈ താഴ്ത്തിയിട്ടിട്ടുണ്ടാവുമെന്ന് നാണപ്പന്‍ പറയുമോ?
ലേഖികയുടെ ഉള്ളിലെ സംശയമാണ്.
കാരണം മനു ഷ്യന്റെ ചെയ്തികളുടെ ഫലങ്ങള്‍ പ്രകൃതിയിലെ
വന്‍ മാറ്റങ്ങളായി വിലയിരുത്തപ്പെടുന്നു.

വേനലിലും നി റഞ്ഞൊഴുകിയിരുന്ന നമ്മുടെ ആറുകള്‍, പുഴകള്‍ ഒക്കെ വൃശ്ചികത്തില്‍ തന്നെ വറ്റിവരളുന്നു..
കേരളത്തിന്റെ തനത് വൃക്ഷലതാദികള്‍ നമ്മള്‍ വെട്ടി വെടിപ്പാക്കി മുറ്റത്തും നടപ്പാതകളിലും മിനുത്ത കല്ലുകള്‍ പാകി അതിനെ  പുരോഗതി, വികസനം  എന്നൊക്കെ പേരിട്ടു വിളിക്കുന്നു. നമ്മളറിയാതെ നമ്മുടെ മണ്ണില്‍ വിരുന്നുവന്ന സസ്യങ്ങളും ചെടികളും താലോലിച്ചു വളര്‍ത്തുന്നു. അവ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ നമ്മുടെ മ ണ്ണിനു   യോജിച്ചതാണോ എന്ന കാര്യമൊന്നും ആരും ചിന്തിക്കുന്നില്ല.

ആഗോളതാപനത്തിന്റെ നി ഴല്‍ നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ നാമിപ്പോള്‍ അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ആഗോളതാപനം  ഊഹാപോഹങ്ങളുടെ കണക്കെടുപ്പില്‍ കുഴഞ്ഞു മറിഞ്ഞു പോയതായിരുന്നു. ആഗോളതാപത്തിനു  കാരണം കാര്‍ബണ്‍ഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്. ഊര്‍ജോത്പാദം, വാഹന ഗതാഗതം, ഭക്ഷ്യോത്പാദം തുടങ്ങിയവയാണ് വാതക വ്യാപനത്തിന്  മുഖ്യകാരണമെന്ന് ഉദാഹരണസഹിതം ലേഖിക സമര്‍ത്ഥിക്കുന്നു.

നമ്മുടെ മണ്ണില്‍ നിന്നും വേരറ്റു പോകുന്ന സസ്യലതാദികള്‍.. ഒപ്പം നമ്മുടേതെന്ന്  വിശ്വസിച്ച് നാം  ജീവിതത്തോട് ചേര്‍ത്തു വെച്ച അധിനിവേശ ജീവജാതികളുമൊക്കെ ഏതെന്നറിയുമ്പോള്‍ നമ്മുടെ അറിവില്ലായ്മയും അഹങ്കാരവും ഏതറ്റം വരെയെത്തി നില്‍ക്കുന്നു എന്നു നാം  തിരിച്ചറിയും.

‘ഇരുപത്തിയൊന്ന് കൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്.
മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരി ക്കുമ്പോള്‍ കാണുന്നത് സൂപ്പര്‍മാര്‍ക്കറ്റിലെ കര്‍ക്കിടകക്കഞ്ഞിയുടെ പാക്കറ്റുകളാണ്. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പാക്കറ്റുകളോട് ചേര്‍ന്ന് രാമായണത്തിന്റെ  പല വര്‍ണ്ണ കോപ്പികളുമുണ്ട്.
ദേവിയാര്‍ രണ്ടായിപ്പിരിഞ്ഞ് തുരുത്തായി തീര്‍ന്നിടത്ത് അമ്പലമുണ്ടാവുന്നത് പത്തില്‍ പഠിക്കുമ്പോഴാണ്. അമ്പലമുറ്റത്തെ അടയ്ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കുവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.
ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍ ‘ഹോ.. പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടി ട്ട്.. മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ...’ എന്ന് ആശങ്കപ്പെടാറുണ്ട്.
‘ആ മലമൂട്ടില്‍ നി ന്ന്, പാറയിടുക്കില്‍ നി ന്ന്  നീ രക്ഷപ്പെട്ടു’ എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നി റയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെത്തന്നെയുണ്ട്. സ്വപ്നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്.
മഴക്കാറു കാണുമ്പോള്‍ പലായനം  ചെയ്തവരല്ല ഞങ്ങള്‍..’

ഗ്രന്ഥകാരിയുടെ ആത്മഭാഷണങ്ങളില്‍ ചിലതാണ് മുകളിലെ വരികള്‍.
മഴയുടെ നൂലിഴകളും രാക്ഷസഭാവം പൂണ്ട പേമാരിയും നമ്മുടെ മുമ്പില്‍ വാക്കുകളിലൂടെ പെയ്തു നിറച്ച് ഒറ്റയിരു പ്പില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ലളിതമായ ആഖ്യാനരീതിയാണ് ഗ്രന്ഥകാരി കൈകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ പ്രകൃതിയോട് എത്രമാത്രം ക്രൂരമായാണ് മുഷ്യന്‍ ഇടപെടുന്നതെന്നുള്ള യാഥാര്‍ത്ഥ്യം ചടുലമായി അവതരിപ്പിക്കുന്നുമുണ്ട്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്ന കാര്യം നമ്മെ അടയാള സഹിതം ഓര്‍മപ്പെടുത്താന്‍ ഈ പുസ്തകത്തിലെ വരികള്‍ സഹായിക്കും.


                                                                             മൈന  ഉമൈബാന്‍

ആത്മദംശനം, പച്ചയുടെ ഭൂപടം, കാട്ടുപൊന്തകളിലെ സഞ്ചാരം, ആത്മവിദ്യാലയം, ഒഴുകിപ്പോയ സ്വപ്നഭൂപടങ്ങള്‍, പച്ചയെല്ലാം പച്ചപ്പല്ല, ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! തുടങ്ങിയ ലേഖനങ്ങളെല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചവയാണ്. കൃഷിയുടെയും വിഷചികിത്സയുടെയും പാരിസ്ഥിതിക അറിവുകളുമെല്ലാം അനുവാചകരുടെ ഉള്ളില്‍ നിറക്കാന്‍ ഉതകുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ലോകം നേ രിടുന്ന വലിയ പാരിസ്ഥിതിക പ്രശ്നത്തിന്   നമുക്ക് എന്തെല്ലാം ചെയ്യാം എന്നൊരു ചിന്ത ഈ പുസ്തകം മ്മുടെ ഉള്ളില്‍ നിറച്ചാല്‍ ഈ കൃതിയുടെ ലക്ഷ്യം പൂര്‍ണ്ണമാകുന്നു.

നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരു നാള്‍ മടങ്ങി വരുമെന്നും സ്വപ്നം  കാണാം. വെറുതെയെങ്കിലും!
ഞങ്ങളുടെ ആ മഞ്ഞിനെ  കൊണ്ടു പോയതാരാണ്?
ആഗോളതാപനമല്ലാതെ..
എന്ന വലിയ ചോദ്യത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്.

***************************************

മലയാളം ന്യൂസ്‌, സണ്‍ഡേ പ്ലസ്, 2013 ജൂലൈ 14

1 comment:

  1. നന്നായിരിക്കുന്നു ഈ നിരീക്ഷണം
    ആശംസകള്‍

    ReplyDelete