Wednesday, January 31, 2018



കാള പെറ്റൂന്ന്
കേട്ടപ്പോൾ തന്നെ
കയറെടുക്കാൻ പോയില്ല.
പകരം
കുട്ടി പെണ്ണോ ആണോ
എന്നന്വേഷിച്ചു.
പെൺകുട്ടിയെങ്കിൽ പേരെന്ത് ?
ആൺകുട്ടിയെങ്കിൽ പേരെന്ത് ?
കുട്ടിയുടെ
പൈതൃകം ഏറ്റെടുക്കാൻ വരുന്നവരെ
എങ്ങനെ കൈകാര്യം ചെയ്യണം
എന്നൊക്കെയാണ് ചർച്ച.
ചർച്ച മൂത്തു മൂത്ത്
ഒടുക്കം,
കയറെടുക്കേണ്ടി വരുമോ
എന്നാണെന്റെ ഭയം.

* * * * * *

Tuesday, January 2, 2018

പോയ വർഷം എനിക്കെങ്ങനെയായിരുന്നു



2017 പോയി..
2018 വന്നു...
കഴിഞ്ഞ വർഷത്തെ അനുഭവപ്പേജ് വെറുതെ ഓരോന്ന് മറിച്ചു നോക്കുകയാണ്.



ജനുവരി 26
റിപ്പബ്ലിക് ദിനത്തിൽ ഗൾഫ് മാധ്യമം സപ്ലിമെന്റ് പ്രസിദ്ധീകരിച്ച 'പാടാതിരിക്കാൻ വയ്യെടി തെയ്യേ..' എന്ന കുറിപ്പ് കൂടുതൽ ആളുകൾ വായിക്കുകയും നല്ല അഭിപ്രായം അറിയിക്കുകയും ചെയ്തു. സന്തോഷം തന്നെ.



ഓർമയുടെ പേജുകൾ മരിച്ചു നോക്കുമ്പോൾ റിയാദിലെ പയ്യന്നൂർ കൂട്ടായ്മ എഴുത്തിന്റെ പേരിൽ നൽകിയ ആദരവ് ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.

പ്രവാസി പ്രമുഖൻ അന്തരിച്ച കെ.എസ്.രാജന്റെ അനുസ്മരണാർത്ഥം പയ്യന്നൂർ സൗഹൃദ വേദി (റിയാദ് ചാപ്റ്റർ) ഏർപ്പെടുത്തിയ സൗഹൃദ സമ്മാനമാണ് ആദരവ്.




റിയാദ് തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നടത്തിയ 'പുസ്തക ചന്തം ' പുസ്തക പ്രദർശന, വിൽപ്പന പരിപാടിയിൽ എന്റെ നഗരക്കൊയ്ത്തും (കഥകൾ) കടൽദൂരവും (കവിതകൾ) ഉൾപ്പെടുത്തിയതിൽ ഏറെ അഭിമാനം തോന്നിയിരുന്നു.
പരിപാടിയുടെ വേദിയിൽ കവിത ആലപിച്ചതും സന്തോഷം തന്നു.


ജിദ്ദ നഗരത്തിലെ മലയാളി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച P.G സ്മാരക പ്രതിമാസ വായനയിൽ ചർച്ചക്കെടുത്ത ഏഴു പുസ്തകങ്ങളിൽ ഒന്ന് എന്റെ കഥാസമാഹാരം നഗരക്കൊയ്ത്ത് ആയിരുന്നു.
കൂടുതൽ വായിക്കപ്പെടുക എന്നത് സന്തോഷം മാത്രമല്ല, പ്രചോദനം കൂടിയാണ്.



മലയാളീവിഷൻ ഓൺലൈൻ പത്രം റമദാനിൽ ഒരു നോമ്പോർമ ആവശ്യപ്പെട്ടപ്പോൾ ഗൾഫിലെ ആദ്യത്തെ നോമ്പുകാലം തന്നെ പറയാമെന്ന് കരുതി.
കുറിപ്പ്, (ചില മനുഷ്യർ അങ്ങനെയാണ്) അത് മനോഹരമായി അവർ Publish ചെയ്യുകയുണ്ടായി.



i e malayalam ഓൺലൈൻ പത്രത്തിൽ publish ചെയ്ത 'മലയാളിയുടെ അവസാനിക്കാത്ത യാത്രകൾ' എന്ന കുറിപ്പ് ഏറെ വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. സന്തോഷം ഇരട്ടിക്കുന്നു.
(Linkക്ലിക്കിയാൽ കുറിപ്പ് വായിക്കാം)
https://www.iemalayalam.com/opinion/gulf-malayalee-migration-changing-employment-patterns-alienation-rafeeq-panniyankara/
എഴുത്തുകൾ വെളിച്ചം കാണുന്നത് ഓൺലൈൻപുറത്തായാലും സന്തോഷം തന്നെ.




കലാലയം സാംസ്കാരിക വേദി (ഗൾഫ്) സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു ചില ചിന്തകൾ പങ്കു വെക്കാൻ അവസരമുണ്ടായി. അനേകം ആളുകൾ ശ്രോതാക്കളായിരുന്നു പ്രസ്തുത പരിപാടിക്ക്.




ഇന്ത്യൻ പ്രാദേശിക ഭാഷാ ചരിത്രത്തി കഥകൾക്ക് മാത്രമായുള്ള ആദ്യ ഓഡിയോ ചാനൽ. ഒരിടത്തൊരിടത്ത്അതിന്റെ 45 കഥകളുടെ ആദ്യ പതിപ്പ് 9-11-2017 ല്‍, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ.വൈശാഖൻ
കേരള സാഹിത്യ അക്കാഡമി ആസ്ഥാനത്ത് വെച്ച് മലയാളത്തിന് സമർപ്പിച്ചു.
'മഴ നനഞ്ഞ വീട്' എന്ന പേരിലുള്ള എന്റെ കഥയും കൂട്ടത്തിലുണ്ട്.
(കഥ കേൾക്കാം.., Link അമർത്തിയാൽ മതി.
https://www.youtube.com/watch?v=VUQ4o-OqIjo  
സന്തോഷം..
ജി.എസ്. മനോജ്കുമാർ സാറിനു നന്ദി.


രണ്ടു വർഷത്തിലധികമായി സഹകരിക്കുന്ന റിയാദിലെ ചില്ല സർഗ്ഗവേദിയുടെ നവംബർ വായന ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചു.
'പുനത്തിലിന്റെ ബദൽജീവിതം' എന്ന പുസ്തകം അവതരിപ്പിച്ചു.
അന്തരിച്ച എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലക്ക് സ്മരണാഞ്ജലിയായിരുന്നു പരിപാടി.
നന്ദി നൗഷാദ് കോർമത്ത്.


സഹോദരീപുത്രിയുടെ കല്യാണത്തിന് പങ്കെടുക്കാൻ ചെറിയൊരു അവധിക്ക് നാട്ടിലെത്തിയതും കുറഞ്ഞ ദിവസത്തിനുള്ളിൽ കുടുംബത്തിലുള്ള എല്ലാവരെയും കാണാനും വിശേഷങ്ങളറിയാനും കഴിഞ്ഞു എന്നത് സന്തോഷമല്ലാതെ മറ്റെന്താണ് നൽകുന്നത്.


കഴിഞ്ഞ വർഷം തീർത്തും മറക്കാൻ കഴിയാത്ത ദിനമാണ് സെപ്തംബർ 10.
പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമായിരുന്നു വാർത്ത കേട്ടപ്പോൾ.
മകൾ റഫ്സില അമ്മയായ വിവരം. അതിലുപരി ഞാനൊരു പെൺകുട്ടിയുടെ മുത്തച്ഛൻ ആയി.
വരികളെഴുതുമ്പോഴും അന്നനുഭവിച്ച സന്തോഷം ഉള്ളിൽ പെരുകുന്നു.
അവളിപ്പോൾ നാലാം മാസത്തിലേക്ക് കടക്കുന്നു.



ഉപ്പയെ ഉംറ നിർവഹിക്കാൻ മക്കയിലും, മദീന സന്ദർശത്തിനും എത്തിക്കാൻ കഴിഞ്ഞു എന്നത് ആത്മനിർവൃതി തരുന്നു. ഉപ്പയുടെ സന്തോഷം നിറഞ്ഞ ചിരി ഉള്ളിൽ മങ്ങാതെ നിൽക്കുന്നു.


ചില യാത്രകളുമുണ്ടായി വർഷം.
അതിലൊന്ന് മദായിൻ സ്വാലിഹ്. റിയാദിൽ നിന്നും ഏകദേശം 1075 കിലോമീറ്റർ ദൂരം.
നൂറ്റാണ്ടുകൾക്ക് മുമ്പ് പടുകൂറ്റൻ പാറകൾ തുരന്നുണ്ടാക്കിയ, മനുഷ്യനിർമിത മഹാ വിസ്മയങ്ങൾ. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇടമാണിത്. സൗദിയിലെത്തിയ കാലം മുതൽക്കേയുള്ള മോഹമാണ്. അതെല്ലാം നേരിൽ കാണണമെന്നത്.
അതിന്നായി പെരുന്നാൾ അവധി ദിനങ്ങൾ. മദീന, യാമ്പു, തബൂക് വഴി അൽ ഉലയിലെ മദായിൻ സ്വാലിഹ് എന്ന ദേശത്തേക്ക്.
വിസ്മയപ്പെടുത്തിയ കാഴ്ചകളായിരുന്നു യാത്രയിലുടനീളം.














അത്തരം ചില യാത്രകൾ വേറെയുണ്ടായത് റിയാദിലെ edge of the World ആയിരുന്നുപിന്നെ കൊച്ചു കൊച്ചു യാത്രകൾ അനവധി വേറെയുംഎല്ലാം ആനന്ദം നൽകുന്ന വേളകൾ തന്നെ.



റമദാനിൽ ബത്തയിലെ Commercial Center തീപ്പിടുത്തം കൺമുമ്പിലെ ദുരന്തമായി.


റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സാന്നിധ്യങ്ങളായ സാം മാത്യൂഗായകൻ പ്രമോദ് കണ്ണൂർഅഹമ്മദ് മേലാറ്റൂർ എന്നിവരുടെ വേർപാടാണ് കഴിഞ്ഞ വർഷം കണ്ണും കരളും നനയിച്ചത്.