Tuesday, September 3, 2019

ബത്ഹയെന്ന ഗ്ലോബൽ തെരുവ്


മലയാളിയുടെ പ്രവാസാനുഭവങ്ങളെ  രൂപപ്പെടുത്തിയ 
സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിന്റെ 
കേന്ദ്രസ്‌ഥാനമായ ബത്ഹയെക്കുറിച്ച്.


വാഹനങ്ങൾക്ക് ഇരമ്പിപ്പായാനും മനുഷ്യർക്ക് വഴി നടക്കാനും മാത്രമുള്ള ഒരിടമല്ല തെരുവ്. തെരുവുകളെ അത് മാത്രമായി ചുരുക്കരുത്. അവ ഒരു നഗര ത്തിന്റെ സാംസ്കാരികധാര കൂടിയാണെന്ന് എവിടെയോ വായിച്ചതോർക്കു ന്നു.

സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിന്റെ ഹൃദയഭാഗം ബത്ഹയെ ക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 
ഈ തെരുവിന് അനേകം ദേശങ്ങളിൽ നിന്നെത്തിയവരുടെ മണവും മനസ്സു മാണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു ദേശത്തോട് ചേർത്ത് അടയാളപ്പെടു ത്തുക എന്നത് ഏറെ പ്രയാസകരം.

എന്നാൽ, മലയാളി  എത്തിപ്പെടുന്നിടത്ത് നിർമിച്ചെടുക്കുന്ന ചില തണലിടങ്ങ ളുണ്ട്. സൗഹൃദത്തിന്റെ, കൂടിച്ചേരലിന്റെ, കൊടുക്കൽ വാങ്ങലിന്റെ, അങ്ങ നെ ഒട്ടേറെ കാര്യങ്ങളുടെ വലിയ തുരുത്തുകൾ. അത്തരം ഇടങ്ങൾ ക്ക്  മലയാളി  തനതായ രീതിയിൽ ഒരു പേരുമിടും.  ആ പേരിലായിരിക്കും പിന്നീട് കാലങ്ങൾക്കിപ്പുറത്തും ആ ദേശം അവർക്കിടയിൽ അറിയപ്പെടുക.

സൗദി അറേബ്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ പ്രാചീന നഗരത്തിന്റെ ഭാഗമായാണ് ബത്ഹയെ പരിചയപ്പെടുത്തുന്നത്. പ്രത്യേകതരം മണ്ണ് കുഴച്ചു ണ്ടാക്കിയ അന്നത്തെ കെട്ടിടങ്ങളുടെയും പാർപ്പിടങ്ങളുടെയും ശേഷിപ്പുകൾ ബത്ഹയിലും പരിസരത്തും ഇപ്പോഴും കാണാം. അത്തരം ജീവിതസമുച്ചയ ത്തെ പുതുനാഗരികതയിൽ എത്തിക്കാൻ വിയർപ്പൊഴുക്കിയവരിൽ മലയാളി യും  ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാവണം ഈ തുരുത്തിൽ മലയാള ത്തിന്റെ തുടിപ്പുകളും വന്നു ചേർന്നത്.

ബത്ഹ, മലയാളിക്ക് ബത്തയാണ്. സ്വന്തം നാവിന്  വഴങ്ങുന്ന രീതിയിൽ ഏതൊരിടത്തെയും  അങ്ങനെയവൻ  പേരിടും.
റിയാദിൽ ഏതു ഭാഗത്ത് ജോലി ചെയ്യുന്ന ആളായാലും ആഴ്ചയിൽ ഒരിക്കലെ ങ്കിലും ബത്ഹയിൽ വന്ന്  അവൻ  ആ തെരുവിന്റെ ഭാഗമാവും. 
മലയാളക്കരയിലെ തെക്കും വടക്കുമുള്ള ദേശങ്ങളിലെ പല അങ്ങാടികളും കവലകളുമായി ഈ തെരുവിന്റെ ഓരോ മൂലയും വ്യത്യസ്തമായ ഭാവവും ഗന്ധവുമായി അന്നേരം അവർക്ക് അനുഭവപ്പെടും. ഇതൊരു തോന്നലല്ല, യാഥാ ർഥ്യമാണ്. പക്ഷെ, അങ്ങനെ അനുഭവപ്പെടണമെങ്കിൽ ആ തെരുവിന്റെ ഒഴുക്കി ലൊരു കണികയായി  മാറാനുള്ള മനസ്സുണ്ടാവണം.

പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാൾക്ക് ബത്ഹയുടെയും ബത്ഹയിലെ ഗല്ലികളുടെയും മലയാളബന്ധവും ചരിത്രവുമറിയില്ല. 
ബത്ഹയുടെ ഓരോ ഗല്ലിക്കും  പ്രവാസിയുടെ, പ്രത്യേകിച്ച് മലയാളിയുടെ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടെയും നൂറാ യിരം കഥകൾ പറഞ്ഞു തരാനുണ്ട്.

സ്വന്തമായി മേൽവിലാസമില്ലാത്തവർക്ക്  നാട്ടിൽ നിന്നെത്തുന്ന കത്തുകൾ കൈ മാറാനും നാട്ടിൽ പോകുന്നവരുടെ കൈയിൽ വീട്ടിലേക്കൊരു കത്തോ, കുഞ്ഞു ങ്ങൾക്ക് കളിപ്പാട്ടമോ  വാങ്ങിക്കൊടുക്കാനും സാധാരണക്കാർ മുമ്പ് ആശ്രയി ച്ചിരുന്നത് ഈ തെരുവിനെയാണ്.
ഞൊടിയിടയിൽ സന്ദേശങ്ങൾ ലോകത്തെവിടേക്കും കൈമാറാനുള്ള കഴിയുന്ന വാട്സ്ആപ്പ് യുഗത്തിലെ പുതിയ തലമുറക്ക് കത്തെഴുത്തിന്റെ പ്രസക്തി മന സ്സിലാവുമോ എന്നറിയില്ല.

ഈ തെരുവിന്റെ പഴയകാല പ്രൗഢി മുൻകാല പ്രവാസികളുടെ മനസ്സി ൽ  മാത്രം തങ്ങി നിൽക്കുന്ന നിറമുള്ള ചിത്രങ്ങളാണ്.
ഇക്കാലത്ത് തെരുവിൽ ചൂടുചായയുടെ ആവിക്കപ്പുറവും ഇപ്പുറവുമിരുന്ന് സൊറ പറയുന്ന സൗഹൃദങ്ങളെ കണ്ടുമുട്ടുക പ്രയാസം.
അവധിദിനങ്ങളിൽ പാതിരാ വരെ സൗഹൃദം പങ്കിട്ട മുതിർന്നവർക്ക് ബത്ഹ തെരുവിലെ സൗഹൃദ വട്ടങ്ങളുടെ അഭാവം തീർത്തും സങ്കടകരമായ വിശേഷം തന്നെയാണ്.



തെരുവിന്റെ ഇരുവശങ്ങളിൽ വ്യത്യസ്തമായ കച്ചവടങ്ങളിലൂടെ ജീവിതോ പാധി കണ്ടെത്തിയ അനേകം ദേശക്കാരും ബത്ഹയുടെ ഫ്രയിമിൽ നിന്ന് മായി ല്ല. 
പഴവും പച്ചക്കറികളും കളിപ്പാട്ടങ്ങളും വിലക്കുറവിൽ വസ്ത്രങ്ങളും പാദ രക്ഷകളും തുടങ്ങി അത്തറും നിലക്കടലയും കുടിവെള്ളം വരെയും കാൽ നട ക്കാരനെ പ്രതീക്ഷിച്ച് തെരുവോരത്ത് നിരത്തി വെച്ചിരിക്കുന്നത് നിത്യേന കാണാൻ കഴിയും.

അന്നും ഇന്നും വാരാന്ത്യത്തിലെ ആൾക്കൂട്ടം മറ്റു ദേശക്കാരെ അപേക്ഷിച്ച് ഇന്ത്യയുടെ തന്നെ പരിഛേദമാണ്.  മലയാളിയെ കൂടാതെ മറ്റു സംസ്‌ഥാനങ്ങ ളിൽ നിന്നുള്ളവരും അതിലുണ്ടാവും. അതിൽ ഉത്തരേന്ത്യക്കാരാണ് ഭൂരി പക്ഷം. അവർ ചവച്ചു തുപ്പിയ മുറുക്കാൻ ചുവപ്പും കുടിച്ചു വറ്റിച്ച ചായ ക്കോപ്പകളും സ്‌ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മറ്റനേകം ചപ്പുചവറു കളും നിറഞ്ഞ ഈ തെരുവിന്റെ മുഖം രാവേറെ കഴിയുമ്പോൾ തൂത്തു വെളു പ്പിക്കാൻ മഞ്ഞ നിറത്തിൽ മാലിന്യവണ്ടി എത്തും. അവ തെരുവിൽ തലങ്ങും വിലങ്ങും നിരങ്ങുമ്പോൾ സൗഹൃദത്തിൽ വിരൽ തൊട്ട് പകൽ നീക്കിയവർ ഏതൊക്കെയോ ചുവരുകൾക്കുള്ളിൽ അവധിദിനം കഴിഞ്ഞതിന്റെ ആലസ്യ ത്തിൽ കൂർക്കം വലിക്കുകയാവും. 

മലയാളത്തിന്റെ രചനാപരിസരത്തൊന്നും ബത്ഹ ഇതുവരെ തലനീട്ടി വന്നി ട്ടില്ല. ബെന്യാമിന്റെ ആടുജീവിതത്തിൽ നജീബ് ബത്ഹയിൽ വരുന്നുണ്ട്. അത്ര മാത്രം.   
കുറിപ്പുകാരന്റെ 'ബത്ഹയിലേക്കുള്ള വഴി' എന്ന കഥയിൽ മൂന്നു മലയാളി കൾ മരുഭൂമിയിലെ ദുരിതത്തിൽ നിന്ന് രക്ഷതേടി എത്തിപ്പെടുന്നതും അവരെ മറ്റൊരു മലയാളി ചതിയിൽ പെടുത്തുന്നതും ബത്ഹയിൽ വെച്ചാണ്.

അനേകം മലയാളികളുടെ ജയപരാജയങ്ങൾക്ക് സാക്ഷിയാണ് ബത്ഹ. 
അതുകൊണ്ട് തന്നെ ബൃഹത്തായ ഒരു കൃതി എന്നെങ്കിലും ഒരു മലയാള ത്തൂലികയിൽ നിന്ന് പിറവികൊള്ളാൻ ബത്ഹയും ചെവിയോർക്കുന്നുണ്ടാ വുമെന്ന് കരുതാതെ വയ്യ.

ബത്ഹ പരിസരത്ത് കേരളമാർക്കറ്റിനെ പോലെ തന്നെ അതിനു തൊട്ടു പിറകി ലായി സ്‌ഥിതി ചെയ്യുന്ന യമനി മാർക്കറ്റും അതിനപ്പുറത്തെ ബംഗാളി മാർക്ക റ്റും തൊട്ടടുത്ത സുഡാനി മാർക്കറ്റും ബത്ഹ മെയിൻ റോഡിനു സമീപമുള്ള ഫൈവ് ബിൽഡിങ്ങിനു പിറകുവശത്തെ ഫിലിപ്പിനോ മാർക്കറ്റും ഷംസിയ കോംപ്ളക്സിനോട് ചേർന്ന് നിൽക്കുന്ന നേപ്പാളി മാർക്കറ്റും ബത്ഹ കൊമേർഷ്യൽ സെന്റരിലെ ശ്രീലങ്കൻ കോർണറും മലയാളിയെ കൂടാതെ തമിഴ രും കർണാടകക്കാരും ആന്ധ്രക്കാരും ഉത്തരേന്ത്യക്കാരുമെല്ലാം ഒത്തു കൂടുന്ന ഓരോരോ താവളങ്ങൾ ബത്ഹയിലെ തെരുവോരങ്ങളെ ജനനിബിഢമാക്കു ന്നു.

എന്നാലും മലയാളിക്ക് ബത്ഹ സ്വന്തം നാട്ടിലെ, ഏറ്റവും അടുത്തുള്ള അങ്ങാടി യാണ്. പല നിറങ്ങളുള്ള പല ഭാഷകൾ സംസാരിക്കുന്ന, വിഭിന്ന സംസ്കൃതി കളിൽ നിന്നും വന്നു ചേർന്നവർ കൂടിച്ചേരുന്ന അങ്ങാടി.
പ്രവാസി എന്ന ഒറ്റലേബൽ നെറ്റിയിലൊട്ടിച്ച അനേകം മനുഷ്യർ ഒഴുകുന്ന ഗ്ലോബൽ അങ്ങാടി.


****************************************

പ്രവാസി രിസാല, സെപ്റ്റംബർ - 2019