Tuesday, May 31, 2016

ജലോപയോഗത്തിലെ ഉദാസീനത



ലം പാഴാക്കുന്നതിൽ തെല്ലും കുറ്റബോധമില്ലാത്ത സമൂഹമാണ്‌ നാം. 

ജലവിനിയോഗത്തിൽ നമ്മൾ ഇനിയുമേറെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. സകല പ്രവർത്തനങ്ങളിലും ചിന്തയിലും ഔന്നത്യം പുലർത്തുന്ന മലയാളിയു ടെ ഇക്കാര്യത്തിലെ പൂജ്യത്തരം ഓരോരുത്തരും തിരിച്ചറിയണം.

ദിവസവും മൂന്നു നേരം കുളിക്കുന്നവരാണ് മലയാളികളിൽ ചിലർ.
അത് പരസ്യപ്രസ്താവനയിലൂടെ സകലരെയും അറിയിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട് കൂട്ടത്തിൽ. 
ഇത് വൃത്തിയുടെതല്ല. അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാ ണ്.
പല അവസരങ്ങളിലും നമ്മൾ ടാപ്പ് തുറന്നു വെച്ച് വെള്ളം പാഴാക്കുന്നുണ്ട്. പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും പാത്രം കഴുകുമ്പോഴും അങ്ങനെ ഒത്തിരി അവസരങ്ങളിൽ അനാവശ്യമായി വെള്ളം ഒഴുക്കിക്കളയുന്നു.
ഇതിൽ കുളിക്കാനും അലക്കാനും മറ്റാവശ്യങ്ങൾക്കും നാമുപയോഗിക്കുന്ന വെള്ളം അത്രയും അളവിൽ വേണ്ടതുണ്ടോ എന്ന് സ്വയമൊരു വിചാരണ നട ത്തണം.
മറ്റൊന്ന്, വീട്ടിനു മുകളിലുള്ള വാട്ടർടാങ്കിലേക്ക് കിണറിൽ നിന്നും വെള്ളം നിറയ്ക്കാൻ വൈദ്യുതി ഇല്ലാത്ത നേരത്ത് പോലും മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെക്കുകയും അക്കാര്യം ഓർക്കാതെ വീട് പൂട്ടി പുറത്തെവിടെയെ ങ്കിലും പോവുകയും പിന്നീട് വൈദ്യുതിയെത്തി ടാങ്കിൽ വെള്ളം നിറഞ്ഞു പുറത്തേക്കൊഴുകുകയും ചെയ്യുന്ന കാഴ്ച നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടു ണ്ടാകും.

ഇതേ പോലെ തന്നെ ചില വീടുകളിൽ മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെച്ച് വാതിലുകളടച്ചു ടീവിയിൽ സീരിയൽ കാഴ്ചയിലേക്കും മറ്റും ആഴ്ന്നിറങ്ങും. വീട്ടിനു മുകളിലെ ടാങ്ക് നിറഞ്ഞു കവിയുന്നത് വീട്ടിനകത്തുള്ളവരുടെ ശ്രദ്ധ യിൽ പെടുകയുമില്ല.
ഇത്തരക്കാർ എത്ര മാത്രം കുടിവെള്ളമാണ് പാഴാക്കുന്നത്. അതുവഴി അവർ ചെയ്യുന്നത് സമൂഹത്തോടുള്ള ദ്രോഹമാണ്. പ്രകൃതിയോടുള്ള വെല്ലുവിളി കൂടിയാണത്.
ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ലക്ഷക്കണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന അവസ്ഥയുണ്ട്. കുടിവെള്ളത്തിനായി കാത ങ്ങൾ താണ്ടുന്ന എത്ര മനുഷ്യരുണ്ടെന്നോ ഭൂമുഖത്ത്‌.
കുടിവെള്ളം ലഭിക്കാതെ എത്രയെത്ര പൈതങ്ങളുടെ ജീവനൊടുങ്ങുന്നുണ്ടെ  ന്നറിയുമോ നിത്യവും.
നാൽപ്പത്തിനാല് നദികളും കുളങ്ങളും തോടുകളും വറ്റാത്ത കിണറുകളും കൃത്യമായെത്തുന്ന വർഷകാലവും കേരളത്തിൽ ജലസമൃദ്ധിയുടെ നാളുകളു ണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പറഞ്ഞ ചിത്രം പാടെ മാറുകയും വൃശ്ചിക മാസത്തിൽ പോലും അന്തരീക്ഷം പൊള്ളുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു.
വിയർത്തൊലിക്കുന്ന രാവും പകലും വറ്റിവരണ്ട ജലസ്രോതസ്സുകളും മലയാ ളിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ മരുഭൂമി യെ പോലും വെല്ലുന്ന അവസ്ഥയായിരിക്കും ഉഷ്ണത്തിന്റെ കാര്യത്തിൽ മലനാട് അനുഭവിക്കാൻ പോകുന്നത്.
കേരളത്തിൽ മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുന്ന സന്ദർഭമാണിത്. മണ്ണിലേക്ക് വർഷിക്കുന്ന ജലമത്രയും പാഴായിപ്പോവാതെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നങ്ങളാണ് ഇനി എല്ലായിടത്തും ഉണ്ടാവേണ്ടത്.
പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഉപയോഗപ്രദമായ രീതിയിലേക്ക് വഴി തിരിച്ചു വിടുക.
ജല അതോറിറ്റിയും പരിസ്ഥിതി പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പ് മേധാവി കളും ഭരണകർത്താക്കളും മണ്ണിനെ സ്നേഹിക്കുന്ന ഓരോരുത്തരും ബോധവ ൽ ക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണം.
ആസന്നഭാവിയിൽ കുടിവെള്ളത്തിനായി പരസ്പ്പരം പോരടിക്കുന്ന സമൂഹമാ യി മാറാതിരിക്കണമെങ്കിൽ വെള്ളം പാഴാക്കാതെ ശ്രദ്ധിക്കുക.
ജലം അമൂല്യമാണെന്ന ബോധത്തോടെ പക്വമായ ഇടപെടലിലൂടെ സക്രിയമാ വാം നമുക്ക്,  ഇനിയുള്ള കാലം.

*******************************************************************

മലയാള മനോരമ ദിനപത്രം, കാഴ്ചപ്പാട് പേജ് - (2016 മെയ്‌ 31 ചൊവ്വ)

NB:
കുറിപ്പിലെ ചില വരികൾ പത്രം മുറിച്ചു മാറ്റിയത് സ്ഥലപരിമിതി മൂലമാവാം.
എഴുതിയത് മുഴുവൻ അച്ചടിച്ച്‌ വരണമെന്നില്ലല്ലോ. കുറിപ്പ് പൂർണ്ണ രൂപത്തിലുള്ളതാണ് ബ്ലോഗ്‌.
*******************************************************************

Thursday, May 5, 2016

ജിഷ അറിയാൻ




പ്രിയപ്പെട്ട ജിഷാ..

നിന്റെ പേരുള്ള മൂന്നു സുഹൃത്തുക്കളുണ്ടെനിക്ക്.

പക്ഷെ, എനിക്ക് നീ തീർത്തും അപരിചിതയായിരുന്നു നാല്നാൾ മുമ്പ് വരെ. എന്നെപ്പോലെ അനേകം പുരുഷജന്മങ്ങൾക്കും അതെ.

ഇപ്പോൾ മലയാള മനസ്സാക്ഷി പാപഭാരത്തോടെ തല കുനിക്കുന്ന അവസ്ഥയിൽ മുഷ്ക് ബാധിച്ച പുരുഷ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് ഞാനുമെന്നത് വേദനയോടെ സമ്മതിക്കുന്നു.

സാക്ഷരതയിൽ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഉയർന്ന ചിന്താശേഷിയുടെ കാര്യത്തിൽ ഇതര സമൂഹത്തിൽ നിന്നും വേറിട്ടവരെന്ന് അവസരത്തിലും അനവസരത്തിലും പറഞ്ഞു സുഖം കൊള്ളുന്നവരാണ് ഞാനടക്കമുള്ള മലയാളി.
എന്നാൽ തീർച്ചയായും മുന്നോട്ടാണോ പിന്നോട്ടാണോ നമ്മുടെ സഞ്ചാരമെന്ന കാര്യത്തിൽ ഖിന്നനാവുകയാണ് ഞാനിപ്പോൾ.


ജിഷാ..

അമ്മയും സഹോദരിയും മകളും സുഹൃത്തുക്കളുമടക്കം നമുക്ക് ചുറ്റുമുള്ള സ്ത്രീ ജന്മങ്ങൾ വെറും 'ചരക്കാ'വുന്ന കാലത്ത് ഞാൻ മാത്രമെന്തിന് മാറി ചിന്തിക്കണമെന്ന ഒരു ചോദ്യം ഉള്ളിൽ നുരയുന്നുണ്ട്.
ചിലപ്പോൾ എന്റെ പ്രവൃത്തിയിലും പ്രകടമാവാറുണ്ട് ഈ ചിന്ത.

പെണ്ണായാൽ അച്ചടക്കത്തോടെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ബാക്കി സമയം വീട്ടിനകത്തിരിക്കണം എന്നുമുള്ള എന്റെ ധാർഷ്ട്യം വീട്ടിനുള്ളിലും ജിഷമാർ പിടഞ്ഞൊടുങ്ങുമ്പോൾ മാറ്റിപ്പറയാൻ പുതിയ ന്യായം തെരയുകയാണിപ്പോൾ ഞാനും ഭൂമി മലയാളത്തിലുള്ള പുരുഷ കേസരികളും.

ദൽഹിയിലും ഉത്തരേന്ത്യയിലെ അനേകം ഗ്രാമപ്രദേശങ്ങളിലും രാജ്യത്തെ മറ്റിടങ്ങളിലും ആൺകരുത്തിൽ കുതറിക്കരയാനാവാതെ പെണ്ണുടലുകൾ ചോര തെറിപ്പിച്ചു നിശ്ചലരാവുന്നു.
അത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ തെരുവോരങ്ങളിലും കാമ്പസുകളിലും സ്ത്രീ സുരക്ഷക്കായി ഉയരുന്ന മുദ്രാവാക്യങ്ങൾ എന്റെയുള്ളിൽ നീരസത്താലുള്ള മരവിപ്പ്  നിറയ്ക്കുവാനേ ഉപകരിച്ചിട്ടുള്ളൂ.

ഞാനടക്കമുള്ള പുരുഷാവതാരങ്ങൾ ഇങ്ങനെയാണ്.

പെണ്ണ്‌  ഒരു ഭോഗവസ്തു മാത്രമാണ് ഞങ്ങൾക്ക്.
പെണ്ണെന്നാൽ ഭൂമിദേവിയാണെന്നും അഴകിന്റെ മാലാഖയാണെന്നും കവിത രചിക്കും. തക്കം കിട്ടിയാൽ ആർത്തിയോടെ അനുഭവിക്കാനും ശേഷം മാറിടം കടിച്ചു കീറാനും തുടകൾക്കിടയിലൂടെ ഇരുമ്പുദണ്ഡ് കയറ്റി രസിച്ച് അവളെ ഇല്ലാതാക്കാനും ശ്രമിക്കും.


ജിഷാ..

ഉറപ്പുള്ള വാതിൽ പോലുമില്ലാത്ത ഒറ്റമുറിയിലിരുന്ന് മറ്റെല്ലാം മറന്ന്, നീ പഠിച്ചു പഠിച്ച് വലിയവളാകുന്ന ഒരു കാലം സ്വപ്നം കണ്ട നിന്റെ പെറ്റമ്മയുടെ, ആകാശം കീറുമുച്ചത്തിലുള്ള കരച്ചിൽ ഞാനും കേൾക്കുന്നു. ഏറെ നിസ്സംഗനായി തന്നെ.

മനുഷ്യർക്കിടയിൽ ഇത്ര മാത്രം ക്രൂരതയുള്ളവരും ഉണ്ടെന്ന് മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം നീ മനസിലാക്കിയില്ലേ?

നീ ചെന്നെത്തുന്നിടത്ത് നിനക്ക് മുമ്പേ തന്നെ സ്ഥാനം പിടിച്ച സൗമ്യയും നിർഭയയും പേരോർമ്മയില്ലാത്ത അനേകം ജന്മങ്ങളും നിന്നെ നോക്കി ചിരിക്കും.
നിന്റെ ദേഹത്തിലെ എണ്ണമറ്റ മുറിവുകളിൽ വിരൽ തൊട്ട്, ഞങ്ങളുടെ അനുഭവത്തിൽ നിന്നും മാലോകർ ഇനിയും പഠിച്ചില്ലേ എന്നവർ നൊമ്പരപ്പെടും.


ജിഷാ..

നിന്നെ ഭൂമിയിൽ നിന്നും മായ്ച്ചു കളഞ്ഞവനെ(രെ) കണ്ണിലെണ്ണയൊഴിച്ചു തെരഞ്ഞു പിടിച്ച് നിയമം ബന്ധസ്ഥനാക്കും, തീർച്ച.

മാനുഷിക പരിഗണന വെച്ച് അവനെ തല്ലാനോ കൊല്ലാനോ അവർ മുതിരില്ല എന്നുറപ്പ് തരുന്നു.
'തടവറ'യുടെ സ്വാസ്ഥ്യം അനുഭവിച്ച് സർക്കാർ ചെലവിൽ തടിച്ചു കൊഴുത്ത് അവനങ്ങനെ വിലസും. അത് കാണാൻ തന്നെ നല്ല രസമുള്ള കാഴ്ചയാണ്.

നിന്റെ മരണം കൊണ്ട് ആ ഒറ്റമുറിക്കെട്ട് അധികാരികളുടെയും ചില സുമനസ്സുകളുടെയും ഔദാര്യത്തിൽ വീടായി രൂപാന്തരപ്പെടും.
ഒപ്പം, കൂടപ്പിറപ്പിന് ഒരു സർക്കാർജോലി ലഭിക്കും.

ദിവസങ്ങൾ പോകെപ്പോകെ ജിഷ എന്ന രണ്ടക്ഷരം നിന്റെ പെറ്റമ്മ ഒഴികെ ബാക്കി എല്ലാവരും മറക്കും. അല്ലെങ്കിൽ മറന്നെന്നു ഭാവിക്കും.
വീണ്ടും എവിടെയെങ്കിലും ഒരു പെൺ ജീവിതം മാനം കീറി പരലോകം പൂകിയെന്ന പെട്ടിക്കോളം വാർത്ത കാണുമ്പോൾ ചേർത്തു പറയാൻ മാത്രമുള്ള വെറുമൊരു പേരായി നീ മാറും.   സത്യം!







*******************************************************************