Tuesday, August 30, 2016

കാട്




മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.
മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.

മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.
മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.

കാടിന്റെയുള്ളില് കരള് കുളിർപ്പിക്കും
തെളിനീരൊഴുകുന്ന തോടുണ്ട്
തോട്ടുവക്കത്തൊരാൽ മരമുണ്ട്
തോട്ടിൽ പുളയ്ക്കുന്ന മീനുണ്ട്.

കാട് ചിരിക്കണ നേരത്ത് മലയണ്ണാൻ
സ്വപ്നം കണ്ട് ഉറങ്ങുന്നേ..
കാട് കരയുന്ന നേരത്ത് മൂങ്ങകൾ
തണുപ്പിൽ മുഖം പൊത്തിക്കരയുന്നു

ചീവീടും ചെമ്പോത്തും മാനും കുറുക്കനും
പാമ്പും പഴുതാര പുൽച്ചാടി..
കരിയിലച്ചോട്ടിൽ അന്നം തെരയുന്ന
പേരറിയാ പ്രാണി മുക്കോടി

കാട്ടിൽ മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
കാടുണ്ടേൽ നാടുണ്ട് ജീവനുണ്ട്
കാടുണ്ടേൽ നാടുണ്ട് ഞാനുണ്ട് നീയുണ്ട്
പൂവും പ്രകാശവും കാറ്റുമുണ്ട്

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.


***********************************************************